ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2012, ജൂൺ 12, ചൊവ്വാഴ്ച

മരുഭൂമിയുടെ ഉൾക്കാട്ടിലേക്ക് - ദഹന ഡെസെർട്ട്




     


  “I have always loved the desert. One sits down on a desert sand dune, sees nothing, hears nothing. Yet through the silence something throbs, and gleams...”
― Antoine de Saint-Exupéry, The Little Prince





                    ഞങ്ങളുടെ ഈ യാത്ര മരുഭൂമിയിലേക്കാണു.
വ്യാഴാഴ്ച ഉച്ചക്ക് ഞങ്ങൾ യാത്ര തുടങ്ങി. റിയാദിൽ നിന്നും 100 കിലോമീറ്ററോളം ദൂരെയുള്ള റൗദത്ത് ഖുരീം വഴിയാണു യാത്ര.  വഴിയിൽ ഒരു പെട്രോൾ പമ്പിലാണു എല്ലാവരും ഒത്തു കൂടാൻ തീരുമാനിച്ചിരിക്കുന്നത്.  ആദ്യം വഴിയിലെ ഒരു സൂപ്പർ മാർക്കെറ്റിൽ നിന്നും വെള്ളവും ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങി എല്ലാവരും കൂടി യാത്ര തുടങ്ങി.


       അധികം വൈകാതെ റൗദത്ത് ഖുറീമിലെത്തി.ഇവിടെ ഞാൻ മുമ്പും വന്നിട്ടുണ്ട്.  അത്യാവശ്യം മഴ ലഭിക്കുന്ന വർഷങ്ങളിൽ പൂർണ്ണമായും പച്ച പുതച്ചു കിടക്കുന്നതും പൂക്കളാലും മറ്റും  വളരെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന് സ്ഥലമാണിത്. പക്ഷെ ഈ വർഷങ്ങളിൽ മഴ കുറവായതിനാൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് റൗദത്ത് ഖുറീം എത്തിയിട്ടില്ല. എങ്കിലും പ്രകൃത്യാലുണ്ടാക്കുന്ന ചെറിയ മരങ്ങളുടെയും ചെടികളുടെയും സൗന്ദര്യം നുണയാൻ ഇവിടെ കാമ്പ് ചെയ്യാനും കാണാനുമൊക്കെയായി വളരെ ആളുകൾ എത്തിയിട്ടുണ്ട്.

               പക്ഷെ ഞങ്ങളൂടെ ലക്ഷ്യം ഇനിയും അകലെയാണു.  പച്ചപ്പിലൂടെ കുറച്ചു സമയം കൂടി യാത്ര തുടർന്നു. ഇവിടെ നിന്ന് പെട്ടന്ന് മരുഭൂമി തുടങ്ങുകയാണു. പച്ചപ്പിന്റെയൊ ചെടികളുടെയോ കാഴ്ചകൾ ഇനിയങ്ങോട്ടു അപൂർവ്വ കാഴ്ചകളായിരിക്കും.

                   അതി മനോഹരമായ ചുവന്ന മണൽ കൂനകൾ. സൗന്ദര്യവും അതിനൊപ്പം അപകടകരവുമായ  ഇത്തരം മണൽ കൂനകളിലൂടെയാണു ഇനിയുള്ള യാത്ര മുഴുവൻ. 
നാലു ഫോർ വീൽ  ഡ്രൈവ് കാറുകളിലാണു ഞങ്ങൾ  13 പേർ.  ആദ്യം തന്നെ വണ്ടികളിലെ  ടയറിലെ പ്രെഷർ കുറച്ചു മണലിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാക്കി.


           യാത്ര തുടർന്നു, അല്ലെങ്കിൽ തുടങ്ങി എന്നു പറയാം.  ചെറുതും വലുതുമായ മണൽ കുന്നുകളിലൂടെ (Sand Dunes ) പതുക്കെ പതുക്കെ.......
             മരുഭൂമിയിലൂടെയുള്ള ഡ്രൈവിംഗ് സാധാരണപോലെയല്ല . മരുഭൂമിയിലൂടെ വണ്ടിയോടിച്ചു പരിചയമായവർ വളരെ രസകരമായി ഓടിക്കും.  ഇടക്കിടക്ക് കയറ്റങ്ങളിലും മറ്റും പലപ്പോഴും വണ്ടി കുടുങ്ങി. ഏതു വണ്ടി നിന്നാലും മിക്കപ്പോഴും എല്ലാവരുടേയും സഹായം കൊണ്ടേ അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുന്നുള്ളൂ.. കുറച്ചു പ്രാവശ്യം മറ്റു കാറിൽ കെട്ടി വലിച്ചു കയറ്റേണ്ടിയും വന്നു.





                കുറേ ദൂരം വിശാലമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത ശേഷം രാത്രി കേമ്പ് ചെയ്യാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് നിർത്തി.  സമയം ഏകദേശം ഇരുട്ടിത്തുടങ്ങിയിട്ടൂണ്ട്. സമയം പൂർണ്ണമായും ഇരുട്ടുന്നതിനു മുൻപു തന്നെ ടെന്റ് കെട്ടി.
            യാത്ര തുടരുന്നതിനു മുമ്പ് ഒരു മുഴുവൻ രാത്രി ബാക്കിയുണ്ട്.  ഭക്ഷണം റൊട്ടിയും (ഖുബ്സ്) കോഴിചുട്ടതുമാണു തീരുമാനിച്ചിരുന്നത്. അധികം തണുപ്പൊന്നുമില്ല, എങ്കിലും ഭക്ഷണം പാകം ചെയ്യാനും മറ്റും തീ കൂട്ടാനായി കുറച്ചു പേർ വിറക് തേടിപ്പോയി.    താഴ്ന്നയിടങ്ങളിൽ നിന്നും ലഭിച്ച  ഉണങ്ങിയ ചില ചെടികളും പിന്നെ കരിയും ഒക്കെ ഉപയോഗിച്ച്  കോഴി ചുടലാരംഭിച്ചു. അതൊടൊപ്പം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..
 ഞാൻ ഇവരുടെ കൂടെ ആദ്യമായാണു വരുന്നത്, യാത്ര ക്കിടയിൽ പല വണ്ടികളിലായതിനാൽ എല്ലാരും ഒരുമിച്ചു കൂടുന്നത് ഇപ്പോഴാണു. നാട്ടിൽ നിന്നുള്ള 3  പേരൊഴിച്ച് (നൗഫൽ, സനോജ്, ഷാഹിദ് ഇരുവേറ്റി)ബാക്കിയുള്ളവരെല്ലം എന്നെ സംബന്ധിച്ച് പുതിയവരാണു.  മരുഭൂമിയിലെ ശാന്തതയിൽ ചായയും കുടിച്ച് കോഴി വേവുന്നതു വരെ  സല്ലാപം....


                 മരുഭൂമിഹ്ടെ നിശ്ശബ്ദതയെ ഭേതിക്കുന്നത് സുഖകരമായ  ഇളം കാറ്റുമാത്രം.. ഞങ്ങളുടെയല്ലാതെ വേറെ ഒരു ജീവികളുടെയോ യന്ത്രങ്ങളൂടെയോ ശബ്ദം കേൾക്കാനില്ല.  ചുവന്ന മണൽ തരികളാലുണ്ടാകുന്ന ചെറിയ ചെറിയ കുന്നുകൾ.കണങ്കാൽ വരെ  പൂഴ്ന്നു പോകുന്ന മണലിലൂടെ  നടന്നു അതിനു മുകളിൽ പോയിരുന്നാൽ നോക്കെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണൽ കൂനകൾ! ഒരേ വലുപ്പത്തിലുള്ള ചെറിയ മൺതരികൾ കാണുമ്പോൾ  അരോ മണൽ ഒരേ വലിപ്പത്തിൽ തരിച്ചെടുത്ത് വൃത്തിയാക്കി  കൂട്ടിയിട്ടതുപോലെ...


              ഭക്ഷണ ശേഷം ഞങ്ങൾ ടെന്റിനുള്ളിലേക്ക് പോയി.  തണുത്ത കാറ്റ് അഅധികരിക്കുന്നുണ്ട്.  .  കുറേ സമയം കൂടി കഴിഞ്ഞതിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. കുറച്ചു പേർ ടെന്റിലും ബാക്കിയുള്ളവർ വണ്ടിയിലെ സീറ്റ് നിവർത്തിയിട്ടു അതിലുമായി കിടന്നു.  മരുക്കാട്ടിലെ കാറ്റിന്റെ ശബ്ദത്തിന്റെയും തണുപ്പിന്റെയും തലോടലിൽ സ്ലീപിംഗ് ബാഗിന്റെ ചൂടിൽ സുഖമായൊന്നുറങ്ങി.


            രാവിലെ ചുട്ട പഴവും ബ്രെഡും ജാമും തേനും ചീസുമൊക്കെയായി ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു.


              പ്രാഥമിക കർമ്മങ്ങൾ വിശാലമായ സൗകര്യങ്ങലോടെ തന്നെ! എത്ര കുറച്ചു വെള്ളം മതി നമ്മുടെ ആവശ്യങ്ങൾക്കെന്നത് അനുഭവിച്ചറിഞ്ഞ കാര്യമായിരുന്നു.  ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യത്തെക്കാളും മനസ്സിലേക്കു വന്നത്  സാധാരണ എത്രവെള്ളമാണു നമ്മൾ പാഴാക്കിക്കളയുന്നതെന്ന ചിന്തയാണു.
         
                അനന്തതയിലേക്കു പരന്നുകിടക്കുന്ന മരുഭൂവിലൂടെ  പുതിയ കാഴ്ചകൾ കണ്ടു വരിവരിയായി യാത്ര തുടർന്നു.
ചിലയിടങ്ങളിൽ  വളരെ ദൂരം അധികം കയറ്റിറക്കങ്ങളില്ലാതെ, ചിലയിടങ്ങളിൽ കൂടുതൽ പൂഴ്ന്നുപോകുന്ന തരം മണലാണു. അത്തരം സ്ഥലങ്ങളിൽ വണ്ടി സ്പീഡ് കുറഞ്ഞാൽ തന്നെ അവിടെ കുടുങ്ങും. പിന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ രക്ഷയില്ല. GPS അല്ലാതെ വഴിയറിയാൻ വേറെ മാർഗ്ഗങ്ങളോ  ട്രാക്കുകളോ അടയാളങ്ങളോ ഒന്നുമില്ല .  നമ്മൾ കടന്നുപോകുന്ന ട്രാക്ക് കുറച്ചു സമയത്തിനുള്ളീൽ തന്നെ കാറ്റു മായ്ച്ചു കളഞ്ഞു പഴയപോലെ ആക്കിയിരിക്കും.



              യാത്രക്കിടയിൽ ഞങ്ങൾ അധികം ജീവികളെ യൊന്നും  കണ്ടില്ല, മരുഭൂമിയിൽ ജീവിക്കുന്ന ജീവികളെകുറിച്ച് വായിച്ചതും കേട്ടറിഞ്ഞതുമെല്ലാം വെച്ചു എന്തിനെയെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്.


                 പെട്ടന്നു മുന്നിലെ വണ്ടി സ്പീഡ് കുറച്ചതു കണ്ടപ്പോഴാണുൊരു പക്ഷിയെ കണ്ടത്. മരുഭൂമിയിൽ കാണപ്പെടുന്ന മൂങ്ങയാണത്രെ ഇത്.


             കുറെ ദൂരം കൂടി യാത്രചെയ്തപ്പോൾ കുറച്ചു ഒട്ടകങ്ങളെ ക്ണ്ടു, അല്പം കൂടി മുന്നോട്ടു പോയപ്പോൾ   ഇവയുടെ ഉടമസ്ഥരെയും .





                   ഇവർ (തലക്കെട്ടു ധരിച്ചവർ) ഇവിടെ ജീവിക്കുന്നവരാണു,ചെറുപ്പകാരായ രണ്ടു തോപ്പു ധരിച്ചവർ ഒട്ടകങ്ങളുടെ ഉടമസഥരും  ചുവന്ന കോട്ടു ധരിച്ചയാൾ(ഏതോ ആഫ്രിക്കൻ രാജ്യക്കരനാണു )  ഒട്ടകങ്ങളെ നോക്കുന്നവനുമാണു. ഈ മരുഭൂമിയിലാണു അവരുടെ ജീവിതം, വെള്ളിയാഴ്ചകളിലോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുവരുന്ന റൊട്ടിയും സാധനങ്ങളുമുപയോഗിച്ചാണു ഇവരെപോലുള്ളവർക്ക് ബാക്കി ദിവസങ്ങൾ തള്ളി നീക്കാൻ." ആടു ജീവിത " ത്തിലും മറ്റും കേട്ടറിഞ്ഞ ഹതഭാഗ്യർ ഇവരെ പോലുള്ളവരായിരിക്കും... അവർ അപ്പോ കറന്നെടുന്ന ഒട്ടകപ്പാലുമായിട്ടു നിൽക്കുന്ന സമയത്താണു ഞങ്ങൾ അവിടെ എത്തിയത്. അതിനാൽ ഞങ്ങൾക്കും അവർ ഒരു വലിയ പാത്രത്തിൽ കുറച്ചു പാലുതന്നു. 


               അവരോടൊത്ത് കുറച്ചു സ്മയം ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത റോഡിലേക്ക് ഇനി അധികം ദൂരമില്ല എന്നു മാപ്പിൽ കാണിക്കുന്നുണ്ട്.  റോഡിലെത്തിയ ശേഷം വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിലേക്ക് വിട്ടു.  അങ്ങനെ വളരെ യാത്രചെയ്തു പരിചയമുള്ള ആളുകളോടൊപ്പം ഒരു അനുഭവസമ്പന്നമായ  മരുഭൂയാത്രയും കഴിഞ്ഞു മടക്കം...  പലപ്പോഴും പലയാത്രയിലും റോഡിനിരുവശവുമായി കാണുന്ന  മരുഭൂമിയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ  മോഹിപ്പിച്ചിരുന്നു. അതിനെ ഉൾനിറഞ്ഞു കാണാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെ.....


നന്ദി

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com