ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















tour എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
tour എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മരുഭൂമിയിലെ പച്ചപ്പിലേക്ക്...





      ഫാമുകള്‍ മരുഭൂമിയിലെ പച്ചപ്പുകളാണ്,  അതുകൊണ്ടു തന്നെ അതിലേക്കുള്ള യാത്രകളാകട്ടെ, മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നതും..


     സൗദിഅറേബ്യയിലെ അവധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ കുറച്ചു കാരക്കയും സുലൈമാനിയും കുടിച്ചു  ഞങ്ങള്‍ യാത്രക്കിറങ്ങി.തണുപ്പു കാലം കഴിഞ്ഞു വരുന്നെയുള്ളു എന്നതിനാല്‍ ചെറുതായി തണുപ്പുണ്ട്. ഇവിടെ നിന്നും100 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമെയുള്ളു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങളവിടെയെത്തി.(വെള്ളിയാഴ്ച രാവിലെ റോഡുകളില്‍ തിരക്കു കുറവായിരിക്കും)


  ഫാം നടത്തുന്നവര്‍ മലയാളികളാണ്,  അവരുടെ റൂമിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. റൂമില്‍ നിന്നും ഭക്ഷണം, കുറച്ചു സ്പെഷ്യലായി  തന്നെ... കാടയും ഒട്ടകപ്പാലിലുണ്ടാക്കിയ പായസവും പാക്കിസ്ഥാനി പൊറോട്ടയുമൊക്കെയായി.... (ഒട്ടകങ്ങളുടെ നാടാണെങ്കിലും ഇവിടെ ഒട്ടകപ്പാലു ആദ്യമായാണ് ഞാന്‍ കഴിക്കുന്നത്, ഒട്ടകയിറച്ചി തന്നെ വളരെ കുറച്ചു പ്രാവശ്യം മാത്രമെ കഴിച്ചിട്ടുള്ളൂ. ഇവിടെ ഹോട്ടലുകളിലും മറ്റും ആടിന്റെയും കോഴിയുടെയും വിഭവങ്ങളാണ് അധികവും കാണാറ്).

        ഇവര്‍ക്കു രണ്ടു ഫാമുകളുണ്ട്. ഏകദേശം ഒരുകിലോമീറ്ററോളം ദൂരെയുള്ള ഫാമിലേക്കാണ് ഞങ്ങളാദ്യം പോയത്. പോകുമ്പോള്‍ തന്നെ ഇടക്കിടക്ക് പഴയ കാലങ്ങളിലെ കെട്ടിടങ്ങള്‍ കാണാം. മടക്കത്തില്‍ അവയിലൊന്നില്‍ കയറണം എന്നുദ്ദേശിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇതു കുറച്ചു താഴ്ന്ന ഏരിയയാണ്, പണ്ടു ഇവിടെ ജലലഭ്യത ഉണ്ടായിരുന്നതിനാലാവണം ഇവിടെ പഴയ കുറെ വീടുകള്‍ കാണുന്നത്.
  ഞങ്ങള്‍ ലക്ഷ്യത്തിലെത്തി, ഇവിടെ ഫാമിലെ ജോലിക്കാരന്‍ ഒരു ഈജിപ്ഷ്യനാണ്.


       അറബികള്‍ക്ക് ഫാം വെറുമൊരുമൊരു വരുമാനോപാധിയല്ല, പകരം ഇതൊരു വിനോദോപാധികൂടയാണ്. ചിലപ്പോള്‍ അവര്‍ ആഴ്ചാന്ത്യങ്ങള്‍ ചിലവഴിക്കുന്നത് ഇത്തരം ഫാമുകളിലായിരിക്കും. (അത്തരം ദിവസങ്ങളില്‍ അവിടെയുള്ള ജോലിക്കാര്‍ക്കു പോലും പ്രവേശനം നിയന്ത്രിതമായിട്ടായിരിക്കും!)


 ഫാമിലെത്തി ആദ്യം കണ്ടത് ഒരു ചെറിയ സ്വിമ്മിംഗ്പൂളാണ്.  പക്ഷെ അതിനടുത്തു കണ്ട കൗതുകരമായ കാഴ്ച  എല്ലാവരുടെയും  ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. കല്ലും മണ്ണും കൊണ്ടുമാത്രമുണ്ടാക്കിയ പഴയ കാലത്തെ കിണര്‍!! കിണറിന്റെ താഴേക്ക് കാണാന്‍ പറ്റാത്തത്ര ആഴമുണ്ട്.
(കാമറയിലാണ് ഇത്രയെങ്കിലും കാണാന്‍ പറ്റിയത്...)






  ഫാമിലെ ക്റ്ഷികള്‍ കേബേജും ഉള്ളിയും മറ്റു ചെടികളുമാണ്(അറബി പേരുകളായതിനാല്‍ മുഴുവന്‍ ഓര്‍മ്മിക്കുന്നില്ല...)കൂടാതെ അല്പം മുന്തിരിവള്ളീകളും അരികിലായി നട്ടിട്ടുണ്ട്.
 







 ഒരു ഗ്രൂപ്പ് ഫോട്ടോ..


ഫാമിലെ പ്രാവുകള്‍‍..



പശുക്കള്‍ക്കുള്ള തീറ്റ





ചെടികള്‍ക്കിടയിലൂടെ ചികഞ്ഞു നടക്കുന്ന
 കോഴികള്‍


 ഫാമിന്റെ നടത്തിപ്പുകാരനും സുഹ്റ്ത്തും

മടങ്ങുമ്പോള്‍ പഴയ ഒരു വീടിനടുത്തു വണ്ടി നിര്‍ത്തി. പഴയ കാലത്തെ അറബി വീടുകള്‍ ഇപ്പോഴുള്ള വീടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പെട്രോളിയം ഇവിടെ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാവുന്നത്. മണ്ണും കല്ലും മരവും മാത്രമുപയോഗിച്ചാണ് ഇവയും നിര്‍മ്മിച്ചിട്ടുള്ളത്. സൗദിയിലെ അതികഠിനമായ ചൂടിലും തണുപ്പിലുമൊക്കെ ഇത്തരം വീടുകളില്‍ ജീവിച്ചിരുന്നതെങ്ങിനെയാണാവോ..!

















          അടുത്ത ഫാമിലേക്കാണ് ഇനിയുള്ള യാത്ര.സമയം ഉച്ചയായിക്കഴിഞ്ഞു, ആദ്യം റൂമില്‍ പോയി ഭക്ഷണം കഴിക്കണം.ഉച്ചഭക്ഷണവും, ഒട്ടകബിരിയാണിയും മറ്റുമായി  ഒട്ടും മോശമായില്ല..... പിന്നെ അടുത്ത കാഴ്ചകളിലേക്ക്. ഈ ഫാമിലാണ് ഈന്തപ്പനകളും ആടുകളുമൊക്കെയുള്ളത്....
ആടിനൊരു ചുംബനം...

ഈന്തപ്പഴങ്ങളുണ്ടാകുന്നു.....


     അവിടെയും കുറേസമയത്തെ കറക്കം... പിന്നെ കുറച്ചു വിശ്രമം... അങ്ങനെ ഒരു കൊച്ചുയാത്രയും കൂടി അവസാനത്തിലേക്ക് ..പുതിയ കാഴ്ചകളുമായി  മനവും
(കാരക്കയും ആട്ടിറച്ചിയുമായി  വണ്ടിയും) നിറച്ചു  മടക്കം ..

2011 ജനുവരി 11, ചൊവ്വാഴ്ച

അബഹ യാത്ര വര്‍ത്തമാനം ആഴ്ചപതിപ്പില്‍ വന്നപ്പോള്‍......


വര്‍ത്തമാനം പത്രത്തിന്റെ ജനുവരി 2 ആഴ്ചപ്പതിപ്പില്‍ അബഹ , ജിസാന്‍ , ഫര്‍സാന്‍ദ്വീപ് യാത്ര വന്നപ്പോള്‍  കൂടുതല്‍ വായനക്ക് ഇങ്ങോട്ടു വന്നോളൂ 

2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഹുറൈമലയിലേക്ക്(സൗദി അറേബ്യ) കൊച്ചു കൂട്ടുകാരോടൊപ്പം,ഒപ്പം ഒരു ബ്ലോഗേര്‍സ് മീറ്റും...


               
      റിയാദില്‍ നിന്നും ഏകദേശം 80 കിലോമീറ്ററുണ്ട് ഹുറൈമല എന്ന സ്ഥലത്തേക്ക്.താമസസ്ഥലത്തെ കൂട്ടുകാര്‍ ഹുറൈമലയില്‍ പോയ ഫോട്ടോകള്‍ കണ്ടപ്പോഴേ ആഗ്രഹിച്ചതാണ് അവിടെ ഒന്നു പോകണമെന്ന്. അതിനു വേണ്ടി പ്ലാന്‍ ചെയ്യുകയും ചെയ്തു. ചില  കാരണങ്ങളാല്‍ അത് നടന്നില്ല.

          പക്ഷെ അന്ന് അതു നടക്കാതിരിക്കാന്‍ ഒരു കാരണമായിരുന്നത് മലയാളി കുട്ടികള്‍ പഠിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ(സ്കൂള്‍) അയിരുന്നു.  വെക്കേഷന്‍ ക്ലാസ് തുടങ്ങിയതു കാരണം പലര്‍ക്കും അവിടെ ജോലിത്തിരക്കായതിനാല്‍ അന്നു നടന്നില്ല. പക്ഷെ പിന്നെ അതേ മദ്രസകാരണമായി അവിടെക്കു തന്നെ പോകാന്‍ ഒരു അവസരം വന്നാലോ..?അതാണ് സംഭവിച്ചത്. വെക്കേഷന്‍ ക്ലാസിന്റെ ഭാഗമായി നടത്താനിരുന്ന നൈറ്റ് കാമ്പും പഠനയാത്രയും, അതില്‍ പഠനയാത്രക്ക് കുട്ടികള്‍ക്ക് പറ്റിയ ഒരു ലൊക്കേഷനു വേണ്ടിയുള്ള തിരച്ചില്‍ അവസാനം എത്തിയത് ഇവിടേക്ക്.
          
                  പക്ഷെ ഇതൊരു ടൂറിസ്റ്റ് പ്ലേസ് അല്ല, പകരം ഒരു സ്വകാര്യ ഫാം ആണ്. ഫാമിന്റെ നടത്തിപ്പുകാര്‍ മലയാളികളാണ്. കൂടെ താമസിക്കുന്ന റസാഖ് ഭായിയുടെ നാട്ടുകാരനും കൂട്ടുകാരനുമാണ് അവരില്‍ ഒരാള്‍. അതുകൊണ്ട് അദ്ദേഹം തന്നെ അവറെ വിളിച്ച് യാത്രക്കുള്ള അനുമതി ഫാമിന്റെ ഓണറെ കൊണ്ട് വാങ്ങിപ്പിച്ചു. 

           മദ്രസയില്‍ ഏകദേശം 140 -ഓളം കുട്ടികളുണ്ട്. അതില്‍ അധികപേരും വെക്കേഷനു നാട്ടില്‍ പോയതാണ്. ബാക്കിയുള്ള കുറച്ചു പേരാണ് ഈ യാത്രയിലുളളത്.

         ഈ യാത്രയിലെ ബ്ലോഗര്‍മാരെ കുറിച്ചു പറയാം. ബൂലോഗത്ത് സജീവമായവരും അല്ലാത്തവരുമായി 5 ലധികം ബ്ലോഗര്‍മാര്‍ ഞങ്ങളുടെ കൂടെയുണ്ട്. അവരെ ഒരൊരുത്തരെയായി സമയാസമയം പരിചയപ്പെടുത്താം..

              സാധാരണ പോല  ഒഴിവുദിവസമായ വ്യാഴവും വെള്ളിയുമാണ് മദ്രസ ഉണ്ടാവാറുളളത്.വെക്കേഷന്‍ ക്ലാസിന്റെ അവസാന പരിപാടിയായി  നൈറ്റ് കാമ്പ് വ്യാഴാഴ്ചയും പഠനയാത്ര വെള്ളിയാഴ്ചയുമാണ് തീരുമാനിച്ചിട്ടുള്ളത്.

          ഇനി നൈറ്റ് കേമ്പിലേക്ക് പോകാം.( ടെന്റു കെട്ടി, തീകൂട്ടി , ഒരുമിച്ച് ഭക്ഷണം ഒക്കെ ഉണ്ടാക്കി, ബഹളവും പാട്ടുമൊക്കെയായി.അങ്ങനെയൊന്നും ചിന്തിക്കല്ലെ, ഇതു സൗദിഅറേബ്യയിലെ കൊച്ചുകുട്ടികളുടെ ഒരു കേമ്പാണ്). കേമ്പില്‍ മുക്താര്‍ ഉദരം പോയില്‍ കുട്ടികള്‍ക്കായി രസകരമായ രീതിയില്‍ ക്ലാസും വിജ്ഞാനപ്രദമായ  കളികളും നടത്തി. സാജിദ് കൊച്ചിയും കുറച്ചു സമയം കുട്ടികളോട് സംവദിച്ചു.കൂടാതെ ബഷീര്‍ ഒളവണ്ണയും ഷരീഫ് പാലത്തും റസാഖ് മദനിയും  കുട്ടികളോടൊത്ത് ക്ലാസിനുണ്ടായിരുന്നു.

മുക്താര്‍ ഉദരംപൊയില്‍ കുട്ടികളോടൊത്ത്.മുക്താര്‍ ഉദരംപൊയിലിനെ ഞാന്‍ പരിചയപ്പെടുത്തണ്ടല്ലൊ..അദ്ദേഹത്തിന്റെ ഹായ് കൂയ് പൂയ്.. ഇവിടെ ക്ലിക്ക് ചെയ്യു  


സാജിദ് കൊച്ചി കുട്ടികള്‍ക്കായി പുതിയൊരു കളിയുമായി..


 പ്രാര്‍ത്ഥനയില്‍...


ശേഷം ഭക്ഷണം...

   
              പിന്നെ  എല്ലാവരും കൂടി റഹിംക്കാന്റെ (റഹീം പന്നുര്‍) വീട്ടിലേക്ക്.അപ്പോഴെക്കും ഷറഫുക്കയും (ഷറഫു  നാട്ടിക) റഹീംക്കയും എത്തിയിരുന്നു. കുട്ടികള്‍ റഹീംക്കാന്റെ വീട്ടിലും ശിഹാബ്ക്കാന്റെ വീട്ടിലുമായി കുളിയും തേവാരവുമെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു. ഇഷ്ടമ്പോലെ സ്ഥലമുണ്ടെങ്കിലും എല്ലാവരും കൂടി ഒരു റൂമില്‍ കിടക്കാനായിരുന്നു കുട്ടികളുടെ ആഗ്രഹം. കുറേസമയം സംസാരിച്ചിരുന്നെങ്കിലും അവസാനം എല്ലാവരും കുറച്ചെങ്കിലും ഉറങ്ങി.

         വെള്ളിയാഴ്ച രാവിലെ എല്ലാവരും കുളിച്ചു റെഡിയായി, 6 മണിക്ക് മദ്രസയില്‍ നിന്ന് ബസ് പുറപ്പെടുമെന്നതിനാല്‍ എല്ലവരും അവിടെ എത്തിച്ചേര്‍ന്നു.പെണ്‍കുട്ടികളും  നൈറ്റ് കേമ്പില്‍ വരാത്ത ആണ്‍കുട്ടികളും ചില കുട്ടികളുടെ രക്ഷിതാക്കളും അവിടെ എത്തിയിരുന്നു.

      38-ഓളം കുട്ടികളും കുറച്ചു പേരും ഒരു മിനി ബസ്സിലും , പിന്നെ അയ്യുബ്ക്കാന്റെയും ഷബീര്‍ക്കാന്റെയും കാറില്‍ ബാക്കിയുള്ളവരും

       യാത്ര തുടങ്ങി, സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടു ടവറുകളുടെ അടുത്തുകൂടിയാണ് ഞങ്ങള്‍ക്ക് പോകേണ്ടത്. ഫൈസലിയ്യ ടവറും കിംഗ്ടം ടവറും. ഫൈസലിയ്യ ടവറിന്റെ അടുത്തുനിന്നും റസാഖ് ഭായിയെയും കൂട്ടിവേണം പോകാന്‍

‌‌യാത്രക്കിടയില്‍.. രണ്ടുഭാഗവും പരന്നുകിടക്കുന്ന മരുഭൂമി മാത്രം..


സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ കിംഗ്ഡം ടവര്‍. 311 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരത്തിനു ഉയരത്തിന്റെ കാര്യത്തില്‍  ലോകത്തില്‍ നാല്പത്തഞ്ചാം (45) സ്ഥാനമുണ്ട്

           അങ്ങനെ വെയില്‍ അധികം ചൂടാകുന്നതിനു മുന്‍പുതന്നെ ഞങ്ങള്‍ ഹുറൈമലയിലെത്തി.

ഫാമിന്റെ ചുറ്റുമതില്‍


ഫാമിന്റെ ഗേറ്റുകളിലൊന്ന്


എല്ലാവരുംകൂടി ഫാമിനുള്ളിലേക്ക്....ഫുട്ബോള്‍, കബടിയൊക്കെ കളിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വരവ്


ഫാമിലെ ആടുകള്‍...


അയ്യൂബ്ക്കയും ബഷീര്‍ക്കയും പഴുത്തു പാകമായി നില്‍ക്കുന്ന കാരക്കമരത്തിനരികില്‍...


ഫോട്ടോ സെഷന്‍: ബഷീര്‍ ഒളവണ്ണ, റഹിം പന്നൂര്‍, റസാഖ് മദനി, മുക്താര്‍ ഉദരം‌പൊയില്‍, സാജിദ് കൊച്ചി.
സാജിദ് കൊച്ചിയുടെ ബ്ലോഗിലെത്താന്‍ ഇവിടെ ക്ലിക്കാം  


ഈന്തപനകള്‍ കണ്ട് നടക്കുമ്പോഴാണ് കുട്ടികള്‍  4 വീല്‍ ബൈക്കുകള്‍ കണ്ടത്. പിന്നെ കുട്ടികളുടെയും ഞങ്ങളുടെയും ആവേശം ബൈക്കിലേക്കായി... മുക്താറും ബഷീര്‍ ഒളവണ്ണയും കുട്ടികളും..



ഭൂരിപക്ഷം പേര്‍ക്കും ബൈക്ക് റൈഡിംഗ് ഒരു നവ്യാനുഭവമായിരുന്നു...


ഞാനും റസാഖ് മദനിയും.ഇദ്ദേഹത്തിന്റെ ബ്ലോഗിലേക്ക്  ഇവിടെ ക്ലിക്കൂ                          


എല്ലാവരും വണ്ടിയൊക്കെ ഓടിച്ച ശേഷം കുട്ടികളുടെ പാട്ടുകളും മറ്റു കലാ പ്രകടനങ്ങളും ,റസാഖ് മദനിയുടെ  ആവേശകരമായ ക്വിസ്സും മുക്താറിന്റെ രസകരമായ മത്സരങ്ങളും വിശ്രമഹാളില്‍..


കുറച്ചുസമയം വിശ്രമം..


 ഫാമിനുള്ളിലെ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച  വിശ്രമസ്ഥലത്തിനു മുമ്പില്‍ നിന്നും ഒരു ഫോട്ടോ. ഷംസുദ്ദീന്‍ കണ്ണുര്‍, ബഷീര്‍ ഒളവണ്ണ, ഷബീര്‍, ഞാന്‍, മുക്താര്‍


ടി ടി റസാഖും ഫാം നടത്തിപ്പുകാരന്‍ ഹമീദും...


ഷബീറും ടി. ടി. റസാഖും.
റസാഖ് ഭായിയുടെ ബ്ലോഗിലേക്ക്ഇവിടെ ക്ലിക്ക് ചെയ്യു


എന്റെ ഊഴം..മുക്താര്‍ സമീപം...                   


കുട്ടികളും ഒട്ടകത്തോടൊപ്പം..ഫാമിലെ ബംഗാളി സമീപം


           നേരം വൈകുന്നേരമായി, ഇരുട്ടുന്നതിനു മുന്‍പ് മടങ്ങിയെത്തണം. ക്ഷീണത്തോടെയാണെങ്കിലും സന്തോഷത്തോടെ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ മടക്കം....

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

ഹൊഗനക്കല്‍


ഹോഗനക്കല്‍ തമിഴ്‌നാട്ടിലാണ് കിടക്കുന്നത്.കര്‍ണ്ണാടക സംസ്ഥാനത്ത് നിന്നും ഒഴുകിവരുന്ന കാവേരിപ്പുഴ തമിഴ്‌ നാട്ടില്‍ എത്തുന്നത്‌ ഇവിടെ വെച്ചാണ്‌. അതുകൊണ്ട് തന്നെ അവിടെ നദി ജലവുമായി ബന്ധപ്പെട്ട് പ്രശനം ഉണ്ട് താനും. Hog എണ്ണ വാക്കും kal എന്ന വാക്കും കുടിയാണ് ഹോഗനക്കല്‍ ഉണ്ടായതു എന്ന് പറയപ്പെടുന്നു. Hog എന്നാല്‍ മഞ്ഞും kal എന്നാല്‍ കല്ലും.




അതിമനോഹരമായ സ്ഥലം.വെള്ളച്ചാട്ടം ആണ് ഇവിടെയുള്ള ആകര്‍ഷണം എങ്കിലും ഇതു വളരെ വിത്യസ്തമായ ഒരു കാഴ്ച തന്നെയാണ്. സാധാരണ വെള്ളം മലകളില്‍ നിന്നും താഴേക്ക്‌ പതിച്ചനല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നതു. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴെ പതിക്കുന്നത്. സാധാരണ പോലെ വരുന്ന കാവേരി നദി പെട്ടന്ന് പാറകളാല്‍ നിര്‍മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുന്നു.




നമ്മള്‍ക്ക് അവിടെ നിന്നും പ്രത്യേക ബോട്ടുകളില്‍ (അവര്‍ പപ്പട വണ്ടി എന്ന് വിളിക്കുന്ന ) യാത്ര ചെയ്യാം. അവിടെ പപ്പട വണ്ടിയും അത് തുഴയാന്‍ കൂടെ ഒരാളെയും കിട്ടും. സാധാരണ പോലെ പോകാന്‍ ഉള്ള വടകയെക്കള്‍ അധികം വരും നരന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം (സിനിമയില്‍ മുള്ളന്‍ കൊല്ലി)കാണാന്‍. കാരണം അത് കുറച്ചുകൂടി ദുരെ ആണ്.നദിയുടെ ഇരു വശവും കാടാണ്. വീരപ്പന്‍ വസിച്ചിരുന്ന കാട് ആണത്രേ അത്!!! പുഴയുടെ ഒരു കര തമിഴ്‌ നാടും മറ്റേ കര കര്‍ണാടകവും . അങ്ങനെ കുറെ ദൂരം താഴേക്ക്‌ തുഴഞ്ഞു പോവണം. ചുറ്റു ഭാഗവും അതി മനോഹര കാഴ്ചകള്‍. ഒഴുക്കിലുടെ താഴേക്ക് തുഴഞ്ഞാണ് പോകുന്നത് എങ്കിലും ഇടയ്ക്ക് പോങ്ങികിടക്കുന്ന പാറകളില്‍ തട്ടാതെ പോകുന്നതും , ചില ഒഴുക്കുള്ള ഭാഗത്ത് അതിവേഗം പോകുന്നതും എല്ലാം ആവേശകരമാണ്‌ .(ഞങ്ങള്‍ രണ്ടു പപ്പട വണ്ടിയില്‍ ആണ് പോയത്. ഒന്നു വെള്ളത്തില്‍ ഉയര്ന്നു നില്ക്കുന്ന പാറയില്‍ കയറിയതും അവിടെ നിന്നു നിന്നും മറിയാതെ വെള്ളത്തിലേക്ക്‌ തന്നെ ഇറക്കിയതും ഒക്കെ ഡ്രൈവറുടെ വൈദഗ്ദ്യം കൊണ്ടു മാത്രം..!!! )പ്പ് ഇറങ്ങി വേണം താഴെ എത്താന്‍. കാരണം നദി ഇവിടെ നിന്നും താഴേക്ക് പതിക്കുകയാണ്.

യാത്രക്കിടയില്‍ ഫോട്ടോ എടുക്കാനും കുളിക്കാനും (ഒഴുക്ക് കുറഞ്ഞ ഭാഗത്ത് ) അവര്‍ വണ്ടി നിര്ത്തി തരും.

അങ്ങനെ കുറെ കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തും.അവിടെ നിന്നും നമ്മള്‍ ഇറങ്ങി സ്റ്റെ അപ്പോഴേക്കും തോണിയും ആയി അവരും താഴെ എത്തിയിട്ടുണ്ടാകും.പിന്നെ വീണ്ടും തോണിയില്‍. അവിടെ യാണ് ഹോങനക്കലിന്റെ ആകര്‍ഷണമായ വെള്ളച്ചാട്ടങ്ങള്‍ ഒക്കെ കാണാന്‍ പറ്റുന്നത്. മഴക്കാലത്ത് വെള്ളം നിറഞ്ഞു വലിയതും ഉയരം കുറഞ്ഞതും , വേനല്‍ കാലത്ത് വെള്ളം കുറവാണെങ്കിലും വെള്ളച്ചാട്ടം വളരെ താഴേക്ക്‌ പതിക്കുന്നതും ആയിരിക്കും.രണ്ടിനും അതിന്‍റെ പ്രത്യേക ഭംഗി .അവിടെ വെച്ചു വെള്ളച്ചാട്ടത്തിന്റെ താഴെ ഒക്കെ നമ്മളെ തോണിയില്‍ കൊണ്ടു പോകും. ചെറുതും വലുതുമായി കുറെ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്.അതൊക്കെ കണ്ടു വീണ്ടും താഴേക്ക്‌. ചില സ്ഥലത്തു പാറ ക്കുള്ളിലേക്ക് ചെറിയ ഗുഹകള്‍.അതിനുള്ളിലെക്കും സൌകര്യം അനുസരിച്ച് നമ്മള്‍ക്ക് കയറാം.

പാറകള്‍ കൊണ്ടുള്ള കിടങ്ങ്. അതിനിടയില്‍ പല തരത്തിലും കളറിലും ഉള്ള പാറകളും. പിന്നെ അരികിലുള്ള പാറക്കെട്ടിന്റെ മുകളില്‍ അവിടെയുള്ള കുട്ടികള്‍ കാണും. അവര്‍ 10 രൂപ ക്ക് വേണ്ടി അതിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടും!!!. വേറെ ഒരു ആകര്‍ഷണം അവിടെ ഫ്രഷ്‌ മത്സ്യം പൊരിച്ചു തരും. അത് അവിടെ നിന്നും പിടിച്ചതാണെന്ന് അവര്‍ പറയുന്നു( 10 രൂപ ).

അതിനൊക്കെ അടുത്താണ് തമിള്‍ നാടും കര്‍ണാടക യും തമ്മില്‍ തര്ക്കം നിലനില്കുന്ന ഏരിയ.

ധര്‍മപുരിയില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദുരം. ഇവിടെ നിന്നും(മലപ്പുറം ജില്ല ) ഏകദേശം 300 കിലോമീറ്റര്‍ .പാലക്കാടു , പൊള്ളാച്ചി വഴി പോകാം.



മോഹന്‍ ലാലിന്റെ നരന്‍ , A R റഹ്മാന്റെ ചിന്ന ചിന്നി ആശൈ എന്നിങ്ങനെ കുറെ സിനിമകളും പാടുകളും ഇവിടെ നിന്നു ഷൂട്ട്‌ ചെയ്തിട്ടുണ്ട്.
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com